ജീവനോടെ ബാക്കിയായവര്‍ അനുഭവിച്ച വേദനയും യാതനയും കഠിനമായിരുന്നു. മൂന്നര ലക്ഷം പേര്‍ ഉള്ള നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു.
നഗരത്തിന് നാലര മൈൽ ചുറ്റളവിലുള്ള സർവതും നശിച്ചു. ഹിരോഷിമയിൽ അറ്റോമിക് ബോംബ് വർഷിച്ചിട്ടും ജപ്പാൻ പിൻവാങ്ങാത്തതിനാലാണ് നാഗസാക്കിയിൽ അടുത്ത ആക്രമണം അമേരിക്ക നടത്തിയത്. ഇതിനെ തുടർന്ന് സെപ്റ്റംബർ രണ്ടിന് ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിനും അവസാനമായി.
0 Comments